ലോകമൊരു വ്യഭിചാര ശാല
വൃത്തികേടിന്റെ വൃത്താന്ത കേന്ദ്രം
ഇവിടെ തിരക്കിൻ തിമിർപ്പിൽ
ലാഭത്തിൻ നിണം നുണയുന്ന
കുത്തകക്കാരന്റെ കൂത്തുകൾ കാണാം
ചൂതിൽ തോറ്റ പാണ്ടവ പുത്രരെ കാണാം
വിരലൊന്നനക്കിയാൽ വെല്ലുവിളി
വെറുതെ ചിരിച്ചാൽ വേഷം കെട്ട്
ഇവിടെ മാമ്മ്സം വിൽക്കുന്ന
പാപ ശാലകളിൽ പ്രണയം
പകവീട്ടുന്നതു കാണാം
ഇവിടെ എല്ലാം നാടകം മാത്രം
നിണമൊഴുകും നിളയുടെനിലവിളികൾ
തലയറുപ്പിന്റെ കണക്കെടുപ്പിലലിയുന്നു
മാമൂലുകൾ കത്തിച്ചു
കാലം തണുപ്പകറ്റുന്നു
ചിതാഗ്നിതൻ ജ്വാലയിൽ
പുതിയ സമവാക്യങ്ങൾ തേടുന്നു
ഇനി നമുക്കു കണ്ണടച്ചു ജീവിക്കാം
ആത്മാരോക്ഷമാത്മാവിലെരിക്കാം
ഭുതകാലത്തിൻ ഉയിർപ്പിനായ്
മനമുരുകി പ്രാർത്ഥിക്കാം
Thursday, 28 August 2008
Monday, 25 August 2008
മറക്കല്ലേ ഉണ്ണീ....
ഇനി നീ എന്നു വരും
ഈ ക്കഴിഞ്ഞ വേനലിൽ
നീ വരുമെന്നൊർത്തു ഞാൻ
തെക്കിനി നിനക്കായൊരുക്കി
കാത്തിരുന്നു ഉണ്ണീ...
ഇനി നീ എന്നു വരും
മേടത്തിൽ നിൻ പിറന്നാൾ
സംമ്മാനവുമായ്
ഈ അമ്മ നിനക്കായ് കാത്തിരുന്നു
നീ വരുമെന്നൊർത്തു ഞാൻ കാത്തിരുന്നു
തുലാമഴ നനയല്ലേ ഉണ്ണീ..
കാച്ചെണ്ണ തേയ്ക്കാൻ മറക്കല്ലേ
നീ അമ്മ ചൊല്ലിയതൊന്നും മറക്കല്ലേ
ഇപ്പൊഴും നീ സ്വപ്നം കണ്ടുണരാറുണ്ടൊ
നാമം ജപിച്ചു കിടക്കുവാനോർക്കണം
നാവിൽ നന്മ മാത്രം വിളങ്ങേണം
കോലായിൽ വീഴുന്ന സൂര്യ വെളിച്ചം
നിന്നെ യെന്നും തിരക്കാറുണ്ട്
കാവും കുളവും മീ കൽപ്പടവുകളും
നീ യെന്നു വരുമെന്നു ചോദിക്കുന്നു
ഉണ്ണീ നീയാ തിരക്കിലെല്ലാം മറന്നു പോയോ
നിന്റെ മനസ്സിൽ നിന്നും
പൈത്യുകം പോലും പറന്ന് പോയോ
ഒന്നും മൊന്നും മറക്കല്ലെയുണ്ണീ
ഈ അമ്മയ്ക്കു നീ മാത്രമെ ഉള്ളൂ
അനു....
ഈ ക്കഴിഞ്ഞ വേനലിൽ
നീ വരുമെന്നൊർത്തു ഞാൻ
തെക്കിനി നിനക്കായൊരുക്കി
കാത്തിരുന്നു ഉണ്ണീ...
ഇനി നീ എന്നു വരും
മേടത്തിൽ നിൻ പിറന്നാൾ
സംമ്മാനവുമായ്
ഈ അമ്മ നിനക്കായ് കാത്തിരുന്നു
നീ വരുമെന്നൊർത്തു ഞാൻ കാത്തിരുന്നു
തുലാമഴ നനയല്ലേ ഉണ്ണീ..
കാച്ചെണ്ണ തേയ്ക്കാൻ മറക്കല്ലേ
നീ അമ്മ ചൊല്ലിയതൊന്നും മറക്കല്ലേ
ഇപ്പൊഴും നീ സ്വപ്നം കണ്ടുണരാറുണ്ടൊ
നാമം ജപിച്ചു കിടക്കുവാനോർക്കണം
നാവിൽ നന്മ മാത്രം വിളങ്ങേണം
കോലായിൽ വീഴുന്ന സൂര്യ വെളിച്ചം
നിന്നെ യെന്നും തിരക്കാറുണ്ട്
കാവും കുളവും മീ കൽപ്പടവുകളും
നീ യെന്നു വരുമെന്നു ചോദിക്കുന്നു
ഉണ്ണീ നീയാ തിരക്കിലെല്ലാം മറന്നു പോയോ
നിന്റെ മനസ്സിൽ നിന്നും
പൈത്യുകം പോലും പറന്ന് പോയോ
ഒന്നും മൊന്നും മറക്കല്ലെയുണ്ണീ
ഈ അമ്മയ്ക്കു നീ മാത്രമെ ഉള്ളൂ
അനു....
Friday, 22 August 2008
ധൂർത്തുപുത്രന്റെ ആത്മ രോദനം

കഥ കണ്ണീരാൽ കടലാസു നനയ്ക്കുംമ്പോൾ
കാലം കവിതകൾ കുത്തിക്കുറിക്കുന്നു .
ഇനി ഓർത്തെഴുതാനൊരോർമ്മ കുറിപ്പുപോലും
ബാക്കിയില്ലാതെ ഞാൻ മടങ്ങുന്നു.
സൂര്യവെളിച്ചം തിരിതാഴ്ത്തിയെന്നെ
ഇരുട്ടിന്റെ കൂട്ടിലേയ്ക്കാനയിച്ചു .
മനസ്സിൽ തരിംബും വെട്ടമില്ലാതെ-
ഞാനന്ധനെ പോലെ സ്ഞ്ചരിച്ചു .
കാലം തെളിച്ച കൂരിരുൾ വഴിയിലൂടെ
ഭ്രാന്ധ്മായ് ഞാനലഞ്ഞു.
പച്ച നോട്ടിന്റെ പച്ചപ്പിലുച്ചയുറക്കം കഴിഞ്ഞു-
ണർന്നെണീറ്റൊരീ ചുവന്ന തെരുവിൽ
ഞാനെന്റെയുറക്കം വിറ്റു
വാതുവയ്പ്പിന്റെ ലഹരിയിൽ
വായ്‌വിട്ട സത്യങ്ങൾ വിറ്റു.
ഒടുവിൽ ഞാൻ വരമായ് കിട്ടിയ
വാലിന്റെയറ്റവും വിറ്റു.
നാടിന്റെ ശാപമായ്
നരകത്തിൻ പുത്രനായ്
നാൾ വഴികളേറെ ഞാൻ പിന്നിട്ടു.
ഇനി ഞാൻ മടങ്ങട്ടെ
കിനാവിന്റെ കാലൊച്ചകളില്ലാതെ
പ്രണയ ശൂന്യമാം മനസ്സുമായി
വെളിച്ചത്തിന്റെ പുൽനാമ്പുകൾ തേടി.
നിത്യതയുടെ അതിർ വരമ്പുകൾ തേടി.
അനു
Saturday, 16 August 2008
Thursday, 14 August 2008
അകലെ
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ഉരുകും മനസ്സിലൊരു നെയ്തിരികൊളുത്തി ഞാന്‍ ദീപാരാധന ചെയ്യാം
Subscribe to:
Comments (Atom)


