Sunday 16 August 2009

പ്രണയവും ഭക്തിയും

കരിപുരണ്ടൊരു കണ്ണാടിയും.
കരിന്തിരികത്തിയ ഒ‍ാട്ടുവിളക്കും.
മനസ്സാം ശ്രീകോവിൽ തുറന്നപ്പോൾ-
ഞാൻ കണ്ടതിത്രമാത്രമല്ലോ
ശ്ശീവേലിയില്ലാത്ത ശ്രീകോവിലിലിൽ
കാലം പൂജാരിയായെത്തും,
ഇനി യൊരിക്കലും വരാത്തൊരാ ഭക്തയെക്കാത്തീ
ശ്രീകോവിൽ തുറന്നിടട്ടെ
ഞാനെന്റെ നിർമ്മാല്യം മാറ്റിവയ്ക്കട്ടെ
മണിയടിച്ചവളെന്നെയുണർത്തും.
പിന്നെശംഖൂതിയെന്നോടു പറയും.
നാഥാനീയാണെനിയ്ക്കെല്ലാം.
ഇല്ല നീയിനിവരില്ല
എങ്കിലുമെന്റെ പ്രിയഭക്തെ
ക്ലാവുപിടിച്ചൊരാ കൊടിമരച്ചുവട്ടിൽ
കണ്ണടച്ചു കൈകൂപ്പി നീയുണ്ടാകുമെന്നു-
ഞാൻ ഓരോവട്ടവും കരുതും
പ്രണയവും ഭക്തിയുമൊന്നാണെങ്കിൽ!
ഞാനാരാണെന്നെന്നോടാരു പറയും.
കാലമോ കൈവിട്ടസ്നേഹമോ?